കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിശാലമായ അധികാരങ്ങള്‍ നല്‍കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം
നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലുള്ള ചോദ്യം ചെയ്യലിനായാണ് രാഹുല്‍ ഗാന്ധി ഇ ഡി-ക്കു മുന്‍പില്‍ ഹാജരാകുന്നത്. ചോദ്യംചെയ്യലിനായി പാർട്ടി ആസ്ഥാനത്തുനിന്ന് ഇഡി ഓഫിസിലേക്കു നടന്നുപോകാനാണു അദ്ദേഹത്തിന്‍റെ തീരുമാനം
കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എടുത്ത കേസില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഫാറൂഖ് അബ്ദുള്ളയുടെ സ്വത്തുക്കള്‍ ഫെഡറല്‍ ഏജന്‍സി കണ്ടുകെട്ടിയത്. ഏകദേശം 12 കോടിയോളം രൂപ വിലമതിക്കുന്ന സ്വത്തുവകകളാണ് മുന്‍മുഖ്യമന്ത്രിയില്‍ നിന്ന് താല്‍ക്കാലികമായി കണ്ടുകെട്ടിയത്.
ജപ്തി നടപടി സ്‌റ്റേ ചെയ്തെങ്കിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് കേസുമായി മുന്നോട്ടുപോകാമെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. കെ എം ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ പേരില്‍ കോഴിക്കോട് വേങ്ങേരിയിലുള്ള വീടും സ്ഥലവുമാണ്
മന്ദര്‍ കുട്ടികള്‍ക്കായി നടത്തുന്ന ചില്‍ഡ്രന്‍സ് ഹോമുമായി ബന്ധപ്പെട്ട് ബാലവകാശ കമ്മീഷന്‍ സാമ്പത്തിക തിരുമറിയുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. കമ്മീഷന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലിസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
തങ്ങള്‍ക്കെതിരെ കേസെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി റദ്ദാക്കണമെന്ന ഇ ഡിയുടെ ആവശ്യത്തിനെതിരെയാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ വാദം കേള്‍ക്കാതെ ഇക്കാര്യത്തില്‍ ഇ ഡി നല്‍കിയ ഹര്‍ജി പരിഗണിക്കരുത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യകതമാക്കി. മാനേജർ ബിജു കരീം, സെക്രട്ടറി ടി.ആർ സുനിൽ കുമാർ, ചീഫ് അക്കൗണ്ടൻ്റ് സി.കെ ജിൽസ് എന്നീ പ്രതികൾ പാർട്ടി അംഗങ്ങളാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
ആരോപണവിധേയരായ വനം റവന്യൂ ഉദ്യോഗസ്ഥരുടെ മുന്‍കാല സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ അന്വേഷിക്കാനാണ് ഇ ഡി നീക്കം. ഉദ്യോഗസ്ഥരുടെ പശ്ചാത്തലത്തിന് പുറമെ ബാങ്ക് ഇടപാടുകളും അടുത്തിടെയുണ്ടായ ഭൂമി രജിസ്‌ട്രേഷനും അന്വേഷണപരിധിയില്‍ വരും.
സ്വര്‍ണക്കടത്തുമായി ബന്ധപെട്ട് സ്വപ്ന സുരേഷിന്‍റെ മൊഴി പുറത്ത് വന്നതും, സരിത്തിന്‍റെ കത്തും, മുഖ്യമന്ത്രിക്കെതിരെ മൊഴി കൊടുക്കാന്‍ ആരൊക്കെയാണ് പ്രതികളെ നിര്‍ബന്ധിച്ചത് തുടങ്ങിയുള്ള കാര്യങ്ങളെല്ലാം കമ്മീഷന്‍ പരിശോധിക്കും.
മസാലബോണ്ടിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരമുണ്ട്. ഇത് ഭരണഘടനാ വിരുദ്ധമാണ് എന്ന വാദവുമായാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഭരണഘടനാപരമായ കാര്യങ്ങള്‍ നോക്കാന്‍ കോടതികളും നിയമനിര്‍മ്മാണ സഭകളും ഉണ്ട്. അത് ഇ ഡി നോക്കേണ്ട കാര്യമില്ല
അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു സീറ്റ് അനുവദിക്കാൻ ഇരുപത്തി അഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഷാജിക്ക് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഷാജിയുടെ ഭാര്യയേയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു.
കെ എം ഷാജിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് തന്നെ ഇ ഡി ചോദ്യം ചെയ്തത് എന്ന് ടി ടി ഇസ്മയില്‍ പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി താന്‍ ഷാജിയുമായി നടത്തിയ സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ തന്നോട് ഇ ഡി ആവശ്യപ്പെട്ടതായും ടി ടി ഇസ്മയില്‍
കഴിഞ്ഞ മൂന്നു ദിവസങ്ങളായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തു വരികയാണ്. ഒന്നാം ദിനമായ വെള്ളിയാഴ്ച 12 മണിക്കൂര്‍ ചോദ്യം ചെയ്തു. ഇന്നലെ (ശനിയാഴ്ച ) രാവിലെ പത്തര മുതല്‍ രാത്രി എട്ടര വരെയാണ് ചോദ്യം ചെയ്തത്
സ്വപ്‌നയുടെ കുറ്റകൃത്യങ്ങളെ കുറിച്ച് ശിവശങ്കറിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. നയതന്ത്ര ബാഗ് വിട്ടു കിട്ടാൻ ശിവശങ്കർ മുൻപും ഇടപെട്ടിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.